Tuesday, 6 January 2015

ഭാര്യ ഒരു വേലക്കാരി മാത്രമല്ല...

ഭാരൃ ഒരു വേലക്കാരി മാത്രമല്ല....
-----------------------------------------------------

ഭാര്യ
********
സുബഹി ബാങ്ക് കേട്ട് അവൾ
ഞെട്ടി ഉണർന്നു.. വേഗം കുളിച്ചു
സുബഹി നിസ്കരിച്ചു അടുക്കളയിലേക്കു
...
സുബഹി നിസ്കരിച്ചു ഖുർആ൯ ഓതുന്ന
ഉമ്മാക്ക് ഒരു കട്ട൯ ചായ
ഉണ്ടാക്കി കൊടുത്തു....
അപ്പോഴാണ് മൂന്നു മാസം പ്രായമുള്ള
കുട്ടി കരഞ്ഞത്..
കുട്ടിക്ക് പാല് കൊടുത്തു
വീണ്ടും അടുക്കളയിലേക്കു..
ആറു മണിക്ക്
കുട്ടികൾക്ക് സ്കൂളിൽ പോകണം..
അപ്പോഴേക്കും അവർക്ക് ചായ,
ഉച്ചക്ക് ലഞ്ച് ബോക്സിൽ
ചോറ് എല്ലാം റെഡിയാക്കെണം..

അഞ്ചു മണിക്ക്

കുട്ടികളെ വിളിച്ചുണർത്തി.
രണ്ടു പേരയും കുളിപ്പിച്ച്
വസ്ത്രം മാറ്റി ചായ കൊടുത്തു
സ്കൂളിൽ
വിട്ടു..
അപ്പോഴേക്കും ഭർത്താവ് ഉണർന്നു..
കാപ്പി
കൊടുത്തു.. ഏഴു മണിക്ക് ഓഫീസിൽ
പോകണം.. അപ്പോഴേക്കും ചായ,
ഉച്ചക്ക് ഊണിനു ലഞ്ച് ബോക്സ്
എല്ലാം റെഡി.. അവൾ മുറ്റമടിക്കാ൯ ഇറങ്ങി..മുകളിൽനിന്നും വിളി..
സമീറാ....
..... എന്റെ തുണി എവിടെ,
ജട്ടി എവിടെ.. ബെല്റ്റ് എവിടെ..
ലാപ്ടോപിന്റെ ചാർജ്ജർ
എവിടെ... ഒലക്ക..
. ഒന്നും വെച്ചാ വെചോടുത്തു കാണൂല...ഓടി കിതച്ചു എല്ലാം എടുത്തു കൊടുത്തു.. എല്ലാം അലമാരയില് കണ്മുമ്പിൽ തന്നെ ഒരുക്കി വെച്ചിരുന്നു... ചായ കൊടുത്തു.. ഉച്ചക്കുള്ള ഊണും കയ്യില് കൊടുത്തു..
എടീ അനക്ക് ഈ ഷൂ ഒക്കെ ഒന്ന്
പോളിഷ് ചെയ്തൂടെ? ഒരു
പണിയും എടുക്കൂല...വെറുതെ തിന്നു
കൂടും ഇവിടെ...
നിമിഷ നേരം കൊണ്ട് ഷൂ പോളിഷ്
ചെയ്തു
ഭർത്താവിനെ ഓഫീസില് വിട്ടു..
ഇനി ഉമ്മാക്ക് ചായ..അതും എടുത്തു
കൊടുത്തു...വീണ്ടും മുറ്റമടിക്കാൻ
ഇറങ്ങി... അത് കഴിഞ്ഞു വീട്
ഒക്കെ അടിച്ചു
തുടച്ചു വൃത്തിയാക്കി...
.ബാത്റൂം കഴുകി..വസ്ത്രങ്ങൾ
അലക്കി...
ഹോ ഊരയ്ക്ക് ഭയങ്കര വേദന(പുറംവേദന) ... ഒരു
തലകറക്കം...

സമയം പത്ത് മണി..

അപ്പോഴാ ഓർത്തത് , അവൾ
ചായ കുടിച്ചിട്ടില്ല... താഴെ വന്നു ചായ
എടുത്തു കുടിക്കുമ്പോൾ ഉമ്മ വന്നു..
ഇപ്പൊ ചായ കുടിക്കുന്നെ ഉള്ളൂ..ഇത് വരെ എന്തായിരുന്നു നിനക്ക് പണി??
ഇനി എപ്പോഴാ ഉച്ചക്കത്തെ ചോറ്
ആകാ?? ആ... ജ്ജ് കുളിചാ൯ കൊറച്ചു
വെളളം ഇങ്ങട്ട് ചൂടാക്കി കൊടുന്നാ....
അതും ഉണ്ടാക്കി കൊടുത്തു..
അപ്പോഴാണ് കൊച്ചു
മോൻ വീണ്ടും കരഞ്ഞത്..അവനെ എടുത്തു പാല് കൊടുത്തു.. കുളിപ്പിച്ചു, നല്ല ഉടുപ്പിട്ട് സുന്ദര കുട്ടപ്പനാക്കി...

സമയം 12 മണി...

അള്ളാ ഉച്ചക്ക് ഉള്ള ചോറ്
ആയിട്ടില്ല..വീണ്ടും അടുക്കളയിലേക്കു
...
ഒരു മണിക്ക് ഉമ്മ വന്നു..എന്താ ഇത്
വരെ ചോറ് ആയില്ലേ??
കറി, ഉപ്പേരി, മീന് പൊരിച്ചത്, പപ്പടം...എല്ലാംറെഡി...

മണി രണ്ട്!

ഹോ ഭയങ്കര ക്ഷീണം. ഊര
വേദന (പുറം വേദന )...ഒന്ന്
കിടക്കണം.. മുകളിൽ കയറിയപോൾ
കുട്ടി ഉണർന്നു .. അവനെ എടുത്തു പാല് കൊടുത്തു..

മണി മൂന്നു...

കുട്ടികൾ നാല് മണിക്ക് സ്കൂളിൽ
നിന്നും വരും.. അപ്പോഴേക്കും ചായ,
കടി എല്ലാം റെഡി ആക്കണം...
വയറ് എരിഞ്ഞിട്ടു വയ്യ.... ഉച്ച ഊണ്
വേഗം വാരി മുണിങ്ങി (ചവക്കാൻ
നേരമില്ല. അവള് വീണ്ടും അടുക്കളയിലേക്കു
..
കുട്ടികൾ എത്തി, അവരെ കുളിപ്പിച്ചു,
ചായ കൊടുത്തു കളിക്കാൻ പറഞ്ഞയച്ചു...നേരം ഇരുട്ടി.. സന്ധ്യാ നേരത്ത് കുട്ടികളെ പഠിപ്പിക്കണം..
ഹോം വർക്ക് ചെയ്യിക്കണം.. സ്കൂളിൽ
നിന്നും എഴുതി വിട്ട നോട്ടുകൾക്ക്
മറുപടി....

സമയം ഏഴു മണി..

ഭർത്താവ് വന്നു..
എടീ ജ്ജ് എവിടെ? ഈ
കൊലായിമ്മല് കോഴി തൂറിയത്
കണ്ടില്ലേ??
ജ്ജ് ഏതു ഒലക്കയില്
പോയി കടക്കാ...അനക്കൊ
ക്കെ ദിവസം മുഴുവന്
ഇവിടെ എന്താ പണി!!!!??.
ഭർത്താവിനു ചായ, കടി എല്ലാം എടുത്തു കൊടുത്തു..
കോഴിക്കാട്ടം കോരി..
അതാ വിളി: എടീ ആ സോപ്പും മുണ്ടും ഇങ്ങെടുക്ക്!
എല്ലാം എടുത്തു കയ്യില് കൊടുത്തു....
കുളി കഴിഞ്ഞു അയാള് കുട്ടിയെ ഒന്ന്
കളിപ്പിക്കാൻ എടുത്തപ്പോൾ
കുട്ടി തൂറിയിട്ടുണ്ട്...
സമീറാ........
......................... ബടെ വാടീ..ഈ
കുട്ടി ഇവടെ തൂറി വരകിയത് ജ്ജ്
കണ്ടീലെ?? അതൊന്നു കഴുകിക്കൂടെ??
അനക്കൊക്കെ ദിവസം മുഴുവൻ
ഇവിടെ എന്താ പണി!!!???
രാത്രി ഭക്ഷണം ഇത്
വരെ ആയിട്ടില്ല...ഭർത്താവിനു
ചപ്പാത്തി, ഉമ്മാക്ക് കഞ്ഞി,
മക്കൾക്ക്
മീനും ചോറും... എല്ലാം റെഡി ...

മണി പത്ത്

എല്ലാവരും ഇരുന്നു
ഭക്ഷണം കഴിച്ചു..കിടക്കാൻ പോയി...
അവള് പാത്രം എല്ലാം കഴുകി..
നാളെ രാവിലെക്കു അരി വെളളത്തിൽ ഇട്ടു കിടക്കാൻ ചെന്നു..

മണി പതിനൊന്നു...

ചക്കര മോൻ ഉറങ്ങിയിട്ടില്ല..
അയാളും അവളും കുട്ടിയെ കുറച്ചു
നേരം കളിപ്പിച്ചു...ഭർത്താവ് ഉറങ്ങി ...
കുട്ടി ഉറങ്ങുമ്പോൾ മണി പന്ത്രണ്ട് ...
അവൾ ഗാഡമായ നിദ്രയിലേക്ക്
പോയി..
ഇടയ്ക്കിടയ്ക്ക് മകൻ കരയുമ്പോൾ
അയാൾ അവളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു.... ഡീ.. കുട്ടി കരയുന്നു..
പോത്ത് പോലെ കിടന്നു ഒറങ്ങും..അനക്ക്
അതിനെ ഒന്ന് നോക്കിയാൽ എന്താ.....
പകല് വേറെ പണി ഒന്നും ഇല്ലല്ലോ..അനക്ക് സുഖമായി ഒറങ്ങിക്കൂടെ??....?!!!
.
.
.
.
വീണ്ടും നാളെ രാവിലെ നാല് മണിക്ക്
തുടങ്ങും അവളുടെ യാത്ര..
നമ്മുടെ നാട്ടിൻ പുറത്തെ ഒരു സാധാരണ വീട്ടമ്മ (കൂലി കൊടുക്കണ്ടാത്ത
വേലക്കാരി) യുടെ ജീവതമാണ് ഇത്..
അവൾ ഉണ്ടോ,  ഉറങ്ങിയോ എന്നോ ,
അവളുടെ വേദനയോ ഇഷ്ടാനിഷ്ട്ങ്ങളോ ഒന്നും അന്വേഷിക്കാനും
മനസ്സിലാക്കാനും
ശ്രമിക്കാത്തവരാണ്
മിക്കവാറും ഭർത്താക്ക൯മാർ..
അല്ലെ??.
അവൾക്കൊരു
കൈ സഹായം ചെയ്താൽ
ആണത്തം കുറഞ്ഞു
പോകുമോ എന്ന ദുരഭിമാനം വെച്ച്
പുലർത്തുന്നവരും..
സഹോദരീ നീ അല്ലാഹുവിന്‍റെ (ദൈവത്തിന്‍റെ )
പ്രീതി മാത്രം പ്രതീക്ഷിക്കുക.
...
# തന്‍റെ ഭാര്യയോട് നല്ല
സ്വഭാവത്തിലും നീതിയിലും
പെരുമാറുന്നവനത്രേ നമ്മളിൽ
ഏറ്റവും ഉത്തമൻ ! (ഹദീസ്)

മതാപിതാകളുടെ ദു:ഖം

കുടുംബമൊന്നിച്ച് വിദേശത്ത് പാര്‍ക്കുന്ന ഒരു സുഹൃത്തിന്റെ സംഭവം വായിച്ചു. കുഞ്ഞിനെയും കൂട്ടി ഷോപ്പിംഗ് മാളില്‍ പോയതായിരുന്നു അദ്ദേഹം. അവിടെ വെച്ച് ഒരു നിമിഷം കൊണ്ട് കുഞ്ഞിനെ കാണാതായി. കൈവിട്ട് എങ്ങോ ഓടിപ്പോയ കുട്ടിയെ കാണാതെ ആ ഉപ്പ വിതുമ്പിക്കരഞ്ഞു. ഒരുപാട് അന്വേഷിച്ചലഞ്ഞ് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. നിറയെ ചുംബനങ്ങള്‍ സമ്മാനിച്ച് ആ പിതാവ് നേരെ പോയത് നാട്ടിലേക്ക് ടിക്കറ്റെടുക്കാനായിരുന്നു. പെട്ടെന്ന് നാട്ടിലേക്ക് പോകുന്നതിന്റെ കാരണമന്വേഷിച്ച ഭാര്യക്ക് നല്‍കിയ മറുപടി ഇതായിരുന്നു: ''രണ്ടര മണിക്കൂര്‍ എന്റെ കുഞ്ഞിനെ കാണാതായപ്പോള്‍ ഞാനനുഭവിച്ച വേദന എനിക്കേ അറിയൂ. രണ്ട് വര്‍ഷമായി സ്വന്തം കുഞ്ഞിനെ കാണാതെ കഴിയുന്ന എന്റെ ഉമ്മയെ എനിക്ക് വേഗം കാണണം. ആ ദുഃഖത്തിന്റെ ആഴം എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്.....! പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു.... :-(

അബോർഷൻ....

അബോര്‍ഷന്‍..................
-------------------------

23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു.

അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്.

വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്: "ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല.”

ഡോക്ടര്‍: “ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?”

യുവതി: “ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ....”

വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഡോക്ടര്‍ ഇടപെട്ടു. “ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി.

ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു. ശേഷം: “ ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല.”

ആകാംഷയോടെ യുവതി: “എന്താണത്?”

ഡോകടര്‍: “ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കു.”

ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: “എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം”

മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: “ഇല്ല! ഒരിക്കലുമില്ല.എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?”

വിതുമ്പുന്ന ചുണ്ടുകളോടെ  മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി. എന്നിട്ട് ശാന്തയായി പറഞ്ഞു: “ഏറ്റവും ഉചിത മെന്ന് കരുതിയാണ്  ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരു പക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ   കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം.” യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം  വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു:

“ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക..”

ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി..........

ഇതൊന്ന് ഓർത്താൽ കുറെ അബോർഷനുകൾ നമ്മുടെ നാട്ടിൽ ഇല്ലാതാകും..... :-)