Tuesday, 6 January 2015

ഭാര്യ ഒരു വേലക്കാരി മാത്രമല്ല...

ഭാരൃ ഒരു വേലക്കാരി മാത്രമല്ല....
-----------------------------------------------------

ഭാര്യ
********
സുബഹി ബാങ്ക് കേട്ട് അവൾ
ഞെട്ടി ഉണർന്നു.. വേഗം കുളിച്ചു
സുബഹി നിസ്കരിച്ചു അടുക്കളയിലേക്കു
...
സുബഹി നിസ്കരിച്ചു ഖുർആ൯ ഓതുന്ന
ഉമ്മാക്ക് ഒരു കട്ട൯ ചായ
ഉണ്ടാക്കി കൊടുത്തു....
അപ്പോഴാണ് മൂന്നു മാസം പ്രായമുള്ള
കുട്ടി കരഞ്ഞത്..
കുട്ടിക്ക് പാല് കൊടുത്തു
വീണ്ടും അടുക്കളയിലേക്കു..
ആറു മണിക്ക്
കുട്ടികൾക്ക് സ്കൂളിൽ പോകണം..
അപ്പോഴേക്കും അവർക്ക് ചായ,
ഉച്ചക്ക് ലഞ്ച് ബോക്സിൽ
ചോറ് എല്ലാം റെഡിയാക്കെണം..

അഞ്ചു മണിക്ക്

കുട്ടികളെ വിളിച്ചുണർത്തി.
രണ്ടു പേരയും കുളിപ്പിച്ച്
വസ്ത്രം മാറ്റി ചായ കൊടുത്തു
സ്കൂളിൽ
വിട്ടു..
അപ്പോഴേക്കും ഭർത്താവ് ഉണർന്നു..
കാപ്പി
കൊടുത്തു.. ഏഴു മണിക്ക് ഓഫീസിൽ
പോകണം.. അപ്പോഴേക്കും ചായ,
ഉച്ചക്ക് ഊണിനു ലഞ്ച് ബോക്സ്
എല്ലാം റെഡി.. അവൾ മുറ്റമടിക്കാ൯ ഇറങ്ങി..മുകളിൽനിന്നും വിളി..
സമീറാ....
..... എന്റെ തുണി എവിടെ,
ജട്ടി എവിടെ.. ബെല്റ്റ് എവിടെ..
ലാപ്ടോപിന്റെ ചാർജ്ജർ
എവിടെ... ഒലക്ക..
. ഒന്നും വെച്ചാ വെചോടുത്തു കാണൂല...ഓടി കിതച്ചു എല്ലാം എടുത്തു കൊടുത്തു.. എല്ലാം അലമാരയില് കണ്മുമ്പിൽ തന്നെ ഒരുക്കി വെച്ചിരുന്നു... ചായ കൊടുത്തു.. ഉച്ചക്കുള്ള ഊണും കയ്യില് കൊടുത്തു..
എടീ അനക്ക് ഈ ഷൂ ഒക്കെ ഒന്ന്
പോളിഷ് ചെയ്തൂടെ? ഒരു
പണിയും എടുക്കൂല...വെറുതെ തിന്നു
കൂടും ഇവിടെ...
നിമിഷ നേരം കൊണ്ട് ഷൂ പോളിഷ്
ചെയ്തു
ഭർത്താവിനെ ഓഫീസില് വിട്ടു..
ഇനി ഉമ്മാക്ക് ചായ..അതും എടുത്തു
കൊടുത്തു...വീണ്ടും മുറ്റമടിക്കാൻ
ഇറങ്ങി... അത് കഴിഞ്ഞു വീട്
ഒക്കെ അടിച്ചു
തുടച്ചു വൃത്തിയാക്കി...
.ബാത്റൂം കഴുകി..വസ്ത്രങ്ങൾ
അലക്കി...
ഹോ ഊരയ്ക്ക് ഭയങ്കര വേദന(പുറംവേദന) ... ഒരു
തലകറക്കം...

സമയം പത്ത് മണി..

അപ്പോഴാ ഓർത്തത് , അവൾ
ചായ കുടിച്ചിട്ടില്ല... താഴെ വന്നു ചായ
എടുത്തു കുടിക്കുമ്പോൾ ഉമ്മ വന്നു..
ഇപ്പൊ ചായ കുടിക്കുന്നെ ഉള്ളൂ..ഇത് വരെ എന്തായിരുന്നു നിനക്ക് പണി??
ഇനി എപ്പോഴാ ഉച്ചക്കത്തെ ചോറ്
ആകാ?? ആ... ജ്ജ് കുളിചാ൯ കൊറച്ചു
വെളളം ഇങ്ങട്ട് ചൂടാക്കി കൊടുന്നാ....
അതും ഉണ്ടാക്കി കൊടുത്തു..
അപ്പോഴാണ് കൊച്ചു
മോൻ വീണ്ടും കരഞ്ഞത്..അവനെ എടുത്തു പാല് കൊടുത്തു.. കുളിപ്പിച്ചു, നല്ല ഉടുപ്പിട്ട് സുന്ദര കുട്ടപ്പനാക്കി...

സമയം 12 മണി...

അള്ളാ ഉച്ചക്ക് ഉള്ള ചോറ്
ആയിട്ടില്ല..വീണ്ടും അടുക്കളയിലേക്കു
...
ഒരു മണിക്ക് ഉമ്മ വന്നു..എന്താ ഇത്
വരെ ചോറ് ആയില്ലേ??
കറി, ഉപ്പേരി, മീന് പൊരിച്ചത്, പപ്പടം...എല്ലാംറെഡി...

മണി രണ്ട്!

ഹോ ഭയങ്കര ക്ഷീണം. ഊര
വേദന (പുറം വേദന )...ഒന്ന്
കിടക്കണം.. മുകളിൽ കയറിയപോൾ
കുട്ടി ഉണർന്നു .. അവനെ എടുത്തു പാല് കൊടുത്തു..

മണി മൂന്നു...

കുട്ടികൾ നാല് മണിക്ക് സ്കൂളിൽ
നിന്നും വരും.. അപ്പോഴേക്കും ചായ,
കടി എല്ലാം റെഡി ആക്കണം...
വയറ് എരിഞ്ഞിട്ടു വയ്യ.... ഉച്ച ഊണ്
വേഗം വാരി മുണിങ്ങി (ചവക്കാൻ
നേരമില്ല. അവള് വീണ്ടും അടുക്കളയിലേക്കു
..
കുട്ടികൾ എത്തി, അവരെ കുളിപ്പിച്ചു,
ചായ കൊടുത്തു കളിക്കാൻ പറഞ്ഞയച്ചു...നേരം ഇരുട്ടി.. സന്ധ്യാ നേരത്ത് കുട്ടികളെ പഠിപ്പിക്കണം..
ഹോം വർക്ക് ചെയ്യിക്കണം.. സ്കൂളിൽ
നിന്നും എഴുതി വിട്ട നോട്ടുകൾക്ക്
മറുപടി....

സമയം ഏഴു മണി..

ഭർത്താവ് വന്നു..
എടീ ജ്ജ് എവിടെ? ഈ
കൊലായിമ്മല് കോഴി തൂറിയത്
കണ്ടില്ലേ??
ജ്ജ് ഏതു ഒലക്കയില്
പോയി കടക്കാ...അനക്കൊ
ക്കെ ദിവസം മുഴുവന്
ഇവിടെ എന്താ പണി!!!!??.
ഭർത്താവിനു ചായ, കടി എല്ലാം എടുത്തു കൊടുത്തു..
കോഴിക്കാട്ടം കോരി..
അതാ വിളി: എടീ ആ സോപ്പും മുണ്ടും ഇങ്ങെടുക്ക്!
എല്ലാം എടുത്തു കയ്യില് കൊടുത്തു....
കുളി കഴിഞ്ഞു അയാള് കുട്ടിയെ ഒന്ന്
കളിപ്പിക്കാൻ എടുത്തപ്പോൾ
കുട്ടി തൂറിയിട്ടുണ്ട്...
സമീറാ........
......................... ബടെ വാടീ..ഈ
കുട്ടി ഇവടെ തൂറി വരകിയത് ജ്ജ്
കണ്ടീലെ?? അതൊന്നു കഴുകിക്കൂടെ??
അനക്കൊക്കെ ദിവസം മുഴുവൻ
ഇവിടെ എന്താ പണി!!!???
രാത്രി ഭക്ഷണം ഇത്
വരെ ആയിട്ടില്ല...ഭർത്താവിനു
ചപ്പാത്തി, ഉമ്മാക്ക് കഞ്ഞി,
മക്കൾക്ക്
മീനും ചോറും... എല്ലാം റെഡി ...

മണി പത്ത്

എല്ലാവരും ഇരുന്നു
ഭക്ഷണം കഴിച്ചു..കിടക്കാൻ പോയി...
അവള് പാത്രം എല്ലാം കഴുകി..
നാളെ രാവിലെക്കു അരി വെളളത്തിൽ ഇട്ടു കിടക്കാൻ ചെന്നു..

മണി പതിനൊന്നു...

ചക്കര മോൻ ഉറങ്ങിയിട്ടില്ല..
അയാളും അവളും കുട്ടിയെ കുറച്ചു
നേരം കളിപ്പിച്ചു...ഭർത്താവ് ഉറങ്ങി ...
കുട്ടി ഉറങ്ങുമ്പോൾ മണി പന്ത്രണ്ട് ...
അവൾ ഗാഡമായ നിദ്രയിലേക്ക്
പോയി..
ഇടയ്ക്കിടയ്ക്ക് മകൻ കരയുമ്പോൾ
അയാൾ അവളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു.... ഡീ.. കുട്ടി കരയുന്നു..
പോത്ത് പോലെ കിടന്നു ഒറങ്ങും..അനക്ക്
അതിനെ ഒന്ന് നോക്കിയാൽ എന്താ.....
പകല് വേറെ പണി ഒന്നും ഇല്ലല്ലോ..അനക്ക് സുഖമായി ഒറങ്ങിക്കൂടെ??....?!!!
.
.
.
.
വീണ്ടും നാളെ രാവിലെ നാല് മണിക്ക്
തുടങ്ങും അവളുടെ യാത്ര..
നമ്മുടെ നാട്ടിൻ പുറത്തെ ഒരു സാധാരണ വീട്ടമ്മ (കൂലി കൊടുക്കണ്ടാത്ത
വേലക്കാരി) യുടെ ജീവതമാണ് ഇത്..
അവൾ ഉണ്ടോ,  ഉറങ്ങിയോ എന്നോ ,
അവളുടെ വേദനയോ ഇഷ്ടാനിഷ്ട്ങ്ങളോ ഒന്നും അന്വേഷിക്കാനും
മനസ്സിലാക്കാനും
ശ്രമിക്കാത്തവരാണ്
മിക്കവാറും ഭർത്താക്ക൯മാർ..
അല്ലെ??.
അവൾക്കൊരു
കൈ സഹായം ചെയ്താൽ
ആണത്തം കുറഞ്ഞു
പോകുമോ എന്ന ദുരഭിമാനം വെച്ച്
പുലർത്തുന്നവരും..
സഹോദരീ നീ അല്ലാഹുവിന്‍റെ (ദൈവത്തിന്‍റെ )
പ്രീതി മാത്രം പ്രതീക്ഷിക്കുക.
...
# തന്‍റെ ഭാര്യയോട് നല്ല
സ്വഭാവത്തിലും നീതിയിലും
പെരുമാറുന്നവനത്രേ നമ്മളിൽ
ഏറ്റവും ഉത്തമൻ ! (ഹദീസ്)

മതാപിതാകളുടെ ദു:ഖം

കുടുംബമൊന്നിച്ച് വിദേശത്ത് പാര്‍ക്കുന്ന ഒരു സുഹൃത്തിന്റെ സംഭവം വായിച്ചു. കുഞ്ഞിനെയും കൂട്ടി ഷോപ്പിംഗ് മാളില്‍ പോയതായിരുന്നു അദ്ദേഹം. അവിടെ വെച്ച് ഒരു നിമിഷം കൊണ്ട് കുഞ്ഞിനെ കാണാതായി. കൈവിട്ട് എങ്ങോ ഓടിപ്പോയ കുട്ടിയെ കാണാതെ ആ ഉപ്പ വിതുമ്പിക്കരഞ്ഞു. ഒരുപാട് അന്വേഷിച്ചലഞ്ഞ് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. നിറയെ ചുംബനങ്ങള്‍ സമ്മാനിച്ച് ആ പിതാവ് നേരെ പോയത് നാട്ടിലേക്ക് ടിക്കറ്റെടുക്കാനായിരുന്നു. പെട്ടെന്ന് നാട്ടിലേക്ക് പോകുന്നതിന്റെ കാരണമന്വേഷിച്ച ഭാര്യക്ക് നല്‍കിയ മറുപടി ഇതായിരുന്നു: ''രണ്ടര മണിക്കൂര്‍ എന്റെ കുഞ്ഞിനെ കാണാതായപ്പോള്‍ ഞാനനുഭവിച്ച വേദന എനിക്കേ അറിയൂ. രണ്ട് വര്‍ഷമായി സ്വന്തം കുഞ്ഞിനെ കാണാതെ കഴിയുന്ന എന്റെ ഉമ്മയെ എനിക്ക് വേഗം കാണണം. ആ ദുഃഖത്തിന്റെ ആഴം എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്.....! പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു.... :-(

അബോർഷൻ....

അബോര്‍ഷന്‍..................
-------------------------

23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു.

അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്.

വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്: "ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല.”

ഡോക്ടര്‍: “ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?”

യുവതി: “ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ....”

വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഡോക്ടര്‍ ഇടപെട്ടു. “ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി.

ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു. ശേഷം: “ ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല.”

ആകാംഷയോടെ യുവതി: “എന്താണത്?”

ഡോകടര്‍: “ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കു.”

ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: “എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം”

മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: “ഇല്ല! ഒരിക്കലുമില്ല.എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?”

വിതുമ്പുന്ന ചുണ്ടുകളോടെ  മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി. എന്നിട്ട് ശാന്തയായി പറഞ്ഞു: “ഏറ്റവും ഉചിത മെന്ന് കരുതിയാണ്  ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരു പക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ   കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം.” യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം  വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു:

“ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക..”

ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി..........

ഇതൊന്ന് ഓർത്താൽ കുറെ അബോർഷനുകൾ നമ്മുടെ നാട്ടിൽ ഇല്ലാതാകും..... :-)

Saturday, 1 November 2014

പാസ്പ്പോർട്ട് വെരിഫിക്കേഷൻ ഇതൊരു വല്ലാത്ത വെരിഫിക്കാഷനായി...... -------------------------------------------------------


എന്റെ ഒരു കൂട്ടുകാരൻ ഉച്ച ഭക്ഷണത്തിനു ശേഷം അവന്റെ വീട്ടിൽ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം സോഫയിൽ ചാരികിടക്കുമ്പോൾ ഭാര്യ പറയുന്നു...
'ഇച്ചായാ... അറിഞ്ഞോ...? സരിതയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു പോലും...ടീവിയിൽ കുറച്ച് മുൻപ് കാണിച്ചതാ' 'ദേ!!....അതു കണ്ടവരേയും ഷെയർ ചെയ്തവരെയും പൊലീസ് തിരയുന്നുണ്ടാകും..അല്ലേ...' 'എടീ അതൊക്കെ ചുമ്മാ പേടിപ്പിക്കാൻ അടിച്ചു വിടുന്നതാ''എന്റെ ഇച്ചായൻ അങ്ങനെയൊന്നും കാണണ്ടാട്ടോ....എനിക്കറിയാം ഇച്ചായൻ അങ്ങനത്തെ ആളൊന്നുമല്ലാന്ന് ആ സമയത്ത് വീടിന്റെ മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നു.............. ടിങ്..ടോൺ...ടിങ്..ടോൺ..ഹോളിങ് ബെൽ രണ്ടടിച്ചു നിന്നു......'എടീ മോളെ.... നീ പോയീ നോക്കിക്കേ....' അവൾ എഴുന്നേറ്റ് മുൻവശത്തെ ഡോർ തുറന്നു...അധികമൊന്നും പരിചയമില്ലാത്ത ഒരാൾ.. അവൾ ചോദിക്കുന്നതിന് മുൻപേ തന്നേ കാഴ്ചയിൽ പരുക്കനായ അയാൾ പരുക്കൻ ശബ്ദത്തിൽ...പേരും വീട്ടുപേരും മൊബൈൽ നമ്പറും പറഞ്ഞിട്ട് ഇത് തന്നെയല്ലേ വീട് എന്ന് ചോദിച്ചു.....
അവൾ മറുപടിയും കൊടുത്തു 'അതേ....ആരാണ്' അയാൾ പറഞ്ഞു ' 'പൊലീസ്‌കാരനാണ് ഇവിടുത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു അന്വേഷണത്തിന് വന്നതാണ് ആള് അകത്തുണ്ടോ...' അവൾ ഒന്ന് പേടിച്ചെങ്കിലും അടുത്ത ശ്വാസത്തിൽ തന്നെ 'സർ കയറി ഇരിക്ക്...' എന്നും പറഞ്ഞ് അകത്തേക്ക് നീട്ടി വിളിച്ചു 'ഇച്ചായാ....ദേ... എന്തോ.. അന്വേഷണത്തിന് പൊലീസ് വന്നിരിക്കുന്നു... ഇത് കേട്ടതും...അവൻ സോഫയിൽ നിന്നും ചാടിയെണീറ്റു..... മൊബൈൽഫോൺ സോഫയുടെ അടിയിലേക്ക് തിരികിവച്ചിട്ട് സിറ്റ് ഔട്ടിലേക്ക് വന്നു....

പൊലീസ്‌കാരൻ അവനെ നോക്കി... അല്പം രോക്ഷത്തോടെ ചോദിച്ചു..'രണ്ട് ദിവസം മുൻപ് ഒരു മെസ്സേജ് കിട്ടിയില്ലേ...' ?
അവന്റെ ഉള്ളിൽ നിന്നും ഇടിമിന്നലും ഇടിവേട്ടും ഒരുമിച്ചു വന്നതുപോലെ നിന്നു വിറച്ചു...എന്നാൽ വിറയൽ പുറത്തു കാണിക്കാതെ
അവൻ പറഞ്ഞു..'ഞാൻ കണ്ടില്ല... സാറേ.. തൊടുപുഴയിൽ ധ്യാനത്തിനു പോയിട്ട് ഇന്ന് രാവിലെ വന്നതേയുള്ളൂ '

പോലീസ്‌കാരൻ അവനേയും ഭാര്യയേയും മാറി മാറി നോക്കിയിട്ട്... ചെറിയ ചിരിയോടുകൂടി ചോദിച്ചു ' ദൃശ്യം കണ്ടിട്ടുണ്ട് അല്ലേ..? ' അവൻ കരച്ചിലിന്റെ വക്കോളമെത്തി പറഞ്ഞു 'ഇല്ല സാറേ..ഞങ്ങൾ സത്യമായിട്ടും തോടു പുഴയിൽ ധ്യാനത്തിന് പോയതായിരുന്നു....'

പോലീസ് കാരൻ ചിരിയടക്കി ചോദിച്ചു...ശരി ശരി എന്നാണ് പോയത്...

അവൻ വിറയലോടെ പറഞ്ഞൊപ്പിച്ചു..'ഒക്ടോബർ 12 നു രാവിലെ പോയതാണ്'.

പോലീസ് കാരൻ തലകുലുക്കികൊണ്ട് 'നിങ്ങളുടെ മൊബൈൽഫോൺ കൊണ്ടുപോയില്ലേ....?
അവൻ മറുപടിയെന്നോണം ഇല്ലാന്നമട്ടിൽ തലയാട്ടി....

പോലീസ് കാരൻ ചോദിച്ചു ഇതിനു മുൻപ് നിങ്ങൾക്ക് എന്തെങ്കിലും കേസുകൾ വല്ലതും ഉണ്ടോ....

അവൻ പറഞ്ഞു 'ഇല്ല സർ...ഞങ്ങൾ പാവങ്ങളാണ്.... '

'ശരി ശരി.. നിങ്ങളുടെ മൊബൈൽ ഫോൺ ഇങ്ങ്‌കൊണ്ട് വരൂ... മെസ്സേജ് അയച്ചത് ഞാൻ കാണിച്ചു തരാം...' പൊലീസ്‌കാരൻ ദേഷ്യത്തിൽ പറഞ്ഞു...

അവൻ പേടിച്ചുവിറയലോടുകൂടി മൊബൈൽഫോൺ സോഫയിൽ നിന്നും എടുത്തു പൊലീസ് കാരന്റെ നേർക്കു വിറയോടെ നീട്ടി...

അതു വാങ്ങിച്ച് അവന്റെ ഭാര്യയെ നോക്കി പൊലീസ്‌കാരൻ പറഞ്ഞു 'നിങ്ങൾ അകത്തേക്ക് പൊയ്‌കോളൂ' എന്നിട്ട് മൊബൈൽഫോൺ പൊലീസ് ഓൺ ചെയ്തു കുറച്ച് നേരം പരിശോധിച്ചു.... മെസ്സേജ് ബോക്‌സിൽ ചൂണ്ടിക്കാട്ടി പറഞ്ഞു... രണ്ട് ദിവസം മുൻപ് നിങ്ങൾക്ക് വന്ന മെസ്സേജ് ...ഇതുവരേയും എന്തുകൊണ്ട് കണ്ടിട്ടും സ്റ്റേഷനിൽ വന്നില്ല....

അവൻ അപ്പോഴേക്കും കരച്ചിലെത്തിയിരുന്നു...വിങ്ങി പോട്ടികൊണ്ട് പറഞ്ഞു... ' ഞങ്ങൾ സത്യമായിട്ടും.. തൊടു പുഴയിലെ ധ്യാനം കഴിഞ്ഞു വന്നതേയുള്ളൂ സർ '....

പോലീസ്‌കാരൻ എണീറ്റ് അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു...'താൻ കരയല്ലേ.. താൻ പാസ്‌പോർട്ടിനു അപേക്ഷിച്ചിട്ടില്ലേ...? അതിന്റെ വെരിഫിക്കേഷനു വന്നതാണ്... ഇങ്ങോട്ട് വരാനുള്ള സമയ കുറവു കാരണം ഞങ്ങൾ പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു വരുത്തി അന്വേഷിക്കലാണ് ഇപ്പോൾ പതിവ്... വിളിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് മെസ്സേജ് അയച്ചതും, അതുകൊണ്ടും കാണാത്തതുകൊണ്ടാണ് നേരിട്ട് വന്നത്.. ഈ പേപ്പറിൽ ഒന്ന് ഒപ്പിട്ടു തന്നാൽ എനിക്ക് പോകാമായിരുന്നു...

ഒരു ദീർഘനിശ്വാസം എവിടുന്നോ അറിയാതെ പുറംചാടിയപ്പോൾ ഒരു ചിരിയൊക്കെ വന്നുതുടങ്ങിയിരിക്കുന്നു അവന്റെ മുഖത്ത് പേപ്പറിൽ ഒപ്പിടുമ്പോൾ ആ പൊലീസ്‌കാരൻ ഇങ്ങനെ പറഞ്ഞത്രേ......

'സരിതയുടെ ക്ലിപ്പുകൾ കണ്ടു കഴിഞ്ഞെങ്കിൽ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.. കാലം അത്ര നല്ലതല്ലാട്ടോ.' ഒരു വിളറിയ ചിരിയുമായീ പോലീസ് കാരനെ യാത്രയാക്കി.

തിരിഞ്ഞ്‌നോക്കുമ്പോൾ ഭാര്യ താടിയിൽ നിന്നും കയ്യെടുത്ത്
'എന്തോന്നാ...ഇച്ചായ'....കഷ്ടം...എന്ന് ആംഗ്യ ഭാഷയിൽത്തന്നെ കൈകൊണ്ടു കാണിച്ച് അകത്തേക്കുപോയി............

കടപ്പാട് നമ്മടെ സ്വന്തം വാട്ട്സ് അപ്പിനോട്തന്നെ 😃😆😂😀

Friday, 24 October 2014

പ്രവാസി ...

ഒരു ജോലി തേടി അലയുന്ന സമയത്താണ് ഒരു വിസ ഒത്ത് വന്ന് ഗൾഫിലേക്ക് പറന്നത്... 😃😃😃 സന്തോഷം കൊണ്ട് അതിരില്ലാതെ ഗൾഫ് നാട്ടിൽ എത്തുന്നവരുടെ സന്തോഷമൊക്കെ പെട്ടെന്ന് തീരും.... ഒരു വർഷം കഴിഞ്ഞ് ഗൾഫ് മടുത്ത്  മടങ്ങിപ്പോക്ക് ആലോചിക്കുമ്പോൾ ആണ്  ആദ്യമായി വീട്ടുകാ
ർ ഒരു കാര്യം പറയുന്നത് .... മോനെ നമ്മുടെ വീട് ഒന്നു പുതുക്കി പണിയണ്ടേ..... ഞാൻ പണി തുടങ്ങിക്കോളാൻ പറഞ്ഞു ..... അത് ഒന്നും ആകാതിരിക്കുന്ന സമയത്ത് ആണ് അനുജത്തിക്ക് ഒരു ആലോചന വന്നിട്ടുണ്ട് എന്ന് അടുത്ത ന്യൂസ് എത്തുന്നത്..... അങ്ങിനെ ആദ്യമായി കടം വാങ്ങി പെങ്ങളുടെ കല്ല്യാണം കഴിച്ച് വിട്ടു....  ഒന്ന് നാട്ടിൽ വന്നാലോ എന്ന ആശ വീട്ടുകരോട് പറയുന്നത് .... ഇപ്പൊ വന്നാ ശരിയിവൂലാ....  ഒരു നുറു കൂട്ടംകര്യങ്ങൾ അവിടെ കല്ല്യാണം ഇവരുടെ പാല് കാച്ചൽ കൊച്ചിൻറെ നൂല്കെട്ട്  ...... അങ്ങിനെ ഒരുപാട് ആവശ്യങ്ങൾ ഒക്കെ ആയി  ഒരു വർഷം കഴിഞ്ഞു .... ഇപ്പോ പോയിട്ട് നാല് വർഷം കഴിഞ്ഞു ....

അങ്ങിനെ  നാട്ടിൽ പോയി കൂട്ടുകാരൊക്കെ ആയി അടിപൊളി ആയി നടന്നു ... അധികം വൈകാതെ മനസ്സിലായി പൈസ കഴിഞ്ഞ കാര്യം ...  പിന്നെ കൂട്ടുകാരെ ഒന്നും കാണാതായി ....

            വീണ്ടും വന്നു  ഗൾഫിലേക്ക് ... കല്ല്യാണത്തിൻറെയും വീടു പണിയുടെയും നാട്ടിൽ പോയതിൻറെയും ഒക്കെ കടം ഓർത്തപ്പോൾ 😵😵😵.....   അങ്ങിനെ കടങ്ങൾ ഒക്കെ വീട്ടികൊണ്ടിരിക്കുമ്പോളാണ് വീട്ടിൽ നിന്നും ഒരു വിളി ... ഒരു പെണ്ണ് കണ്ട് വെച്ചിട്ടുണ്ടെന്ന് ....

        ഒരു രണ്ട് വർഷം കഴിഞ്ഞ് നാട്ടിൽ പോയി പെണ്ണ് കാണലും  കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോൾ തന്നെ കടം കൂടി.... അതികം വൈകാതെ ഗൾഫിലേക്ക് മടങ്ങുന്നു.... പിന്നീട് കുട്ടികൾ ആകുന്നു ... അവരു വലുതാകുന്നു .... അവരെ പഠിപ്പിക്കുന്നു... അപ്പോളും ആളു ഗൾഫിൽ തന്നെ.... ഇപ്പൊ നോക്കിയപ്പോ പതിനഞ്ച് കൊല്ലം... കടങ്ങൾ ആണേൽ കൂടികൊണ്ടിരിക്കാണ്...
    

      ഇതാണ് ഒട്ടുമിക്ക ഗൾഫ്കാരുടെയും വിധി..... ആരോടും പറഞ്ഞിട്ട് കാര്യമില്ല....  പ്രവാസി എന്നും പ്രവാസി ആണ്..... 😑😑😑

Thursday, 23 October 2014

ഗൾഫിലെ കരണ്ട്....

ഞാൻ ജോലി ചെയ്യുന്നത് സൗദിയിലെ ജിദ്ദ എന്ന സ്ഥലത്താണ്...... 👍👍

ഞാൻ താമസിക്കുന്ന സ്ഥലത്ത് ഇന്നലെ നാല് മണിക്കൂർ കരണ്ട് ഇല്ലായിരുന്നു.... 😡😡

താമസിക്കുന്ന സ്ഥലവും ജോലിചെയ്യുന്ന സ്ഥലവും അടുത്തടുത്താണ്..... 😜😜

അപ്പോൾ മാത്രമാണ് ഗൾഫിൽ കരണ്ടില്ലേൽ ജീവിതം ഇത്ര ബുദ്ധിമുട്ടുളളതാണെന്ന് മനസ്സിലായത്...

കരണ്ടില്ലാത്തത് കാരണം റൂമിലെ ഏ സി വർക്ക് ചെയ്തിരുന്നില്ല.... അത് കാരണം നേരത്തെ എണീറ്റു  .... കുളിയും ബാക്കി കാര്യങ്ങളും വേഗം കഴിക്കാമെന്ന് വിചാരിച്ച് ബാത് റൂമിൽ ചെന്നപ്പോൾ പൈപ്പിൽ വെളളം വരുന്നില്ല.... മോട്ടർ വർക്ക് ചെയ്യാൻ കരണ്ട് വേണമല്ലോ.... വേറെ സ്ഥലത്ത് പോയി അങ്ങിനെ അത്യാവശ്യ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു
അത് കഴിഞ്ഞ് ഒാഫീസിൽ ചെന്നപ്പോൾ  അവിടെ ഉളളവരൊക്കെ പുറത്ത് ഇറങ്ങി നിൽക്കുന്നു..... ചോദിച്ചപ്പോൾ കംമ്പ്യൂട്ടർ വർക്ക് ചെയ്യണേൽ കരണ്ട് വേണമെന്ന് .....

എന്നാൽ ഇലക്ട്രീഷനെ വിളിക്കാൻ ലാൻറ് ഫോൺ എടുത്തപ്പോൾ അതും വർക്ക് ചെയ്യുന്നില്ല അതിനും കരണ്ട് വേണമല്ലോ....

പളളിയിൽ ബാങ്ക് കൊടുത്തു അതും കേട്ടില്ല സ്പീക്കർ വർക്ക് ചെയ്യാനും കരണ്ട് വേണം.....

അങ്ങിനെ കൂടെ വർക്ക് ചെയ്യുന്ന യമനീടെ വണ്ടിയിൽ കയറി ഏസിയും ഇട്ട്  ഇരുന്നു ..... അപ്പോൾ അവൻ പറഞ്ഞു പെട്രോൾ അടിച്ചിട്ട് വരാമെന്ന്.... അവിടെ ചെന്നപ്പോൾ പൊട്രോൾ അടിക്കണേൽ കരണ്ട് വേണമെന്ന് ...

അങ്ങിനെ ഒരു കാര്യം മനസ്സിലായി .... കരണ്ടില്ലാത്ത ഗൾഫിൻറെ അവസ്ഥ ദുരിതമാണെന്ന്  ...... 😲😲😲😲😲

അത് ആലോചിക്കാതിരിക്കുകയാണ് നല്ലത് എന്ന് തോന്നി...... 😄😄😄

ശശിയുടെ പെണ്ണുകാണൽ

ശശി ഒരു ദിവസം പെണ്ണ് കാണാൻ പോയി ....
പെണ്ണിനെ കണ്ടു എല്ലാവർക്കുംഇഷ്ടമായി....... .. പെണ്ണിന് ശശിയെയും ഇഷ്ടമായി ശശിയും കൂട്ടരും വീട്ടിലേക്ക് പോയി...

പെണ്ണിൻറെ വീട്ടിൽ ചർച്ച തുടങ്ങി... ചെക്കൻ നല്ലവനാണ് ... എന്നാലും നാട്ടിൽ ഒന്ന് അന്വേഷിക്കണം....

അങ്ങിനെ അന്വേഷിക്കാനായി പ്രായമായ രണ്ടു മൂന്ന് ആളുകൾ പോയി...

അവരു ശശിയുടെ നാട്ടിൽ എത്തി...
അവിടെ കണ്ട കടയിൽ കയറി നാരങ്ങവെളളവും കുടിച്ച് സംസാരിച്ച് കൊണ്ട് നിൽക്കുമ്പോൾ....

കടക്കാരൻ ചോദിച്ചു നിങ്ങൾ എവിടെന്നാ എങ്ങോട്ടാ വന്നെ....

അപ്പോൾ വന്നവരിൽ ഒരാളു പറഞ്ഞു ഞങ്ങൾ ശശീനെ പറ്റി അന്വേഷിക്കാൻ വന്ന പെണ്ണിൻറെ ആൾക്കാരാണ്...

ഏത് ശശിയാണ് എന്നൊക്കെ കടക്കാരൻ ചോദിച്ചു....

കടക്കാരൻ ഒരു ബീഡിയും വലിച്ച് ഒന്നും പറയാതെ ഇരിക്കുന്ന കണ്ടപ്പോൾ വന്നവരിൽ ഒരാൾ ചോദിച്ചു നിങ്ങൾക്ക് അറിയില്ലെ ആളെ...

കടക്കാരൻ പറഞ്ഞു :" ശശി ഇവിടെ നിന്നും ബീഡിയും വാങ്ങി ചീട്ട് കളിക്കാൻ പോയി പോലീസ് പിടിച്ച കാര്യം ഞാൻ നിങ്ങളോട് പറഞ്ഞാ അവൻ രാത്രി കള്ള്   കുടിച്ച വന്ന് എന്നെ തല്ലും അത് കൊണ്ട് അവനെ പറ്റി ഞാൻ ഒന്നും പറയൂലാ  "   

കടക്കാരൻ നോക്കിയപ്പോൾ അന്വേഷിക്കാൻ വന്നവരുടെ പൊടി പോലും കാണാനില്ല ... :-D

കടക്കാരൻറെ മുഖത്തെ ചിരി ആരും കണ്ടില്ല :-P

അങ്ങിനെ ശശി വീണ്ടും ശശിയായി.... :-D